കെട്ടിട നിര്‍മ്മാണ മേഖലയുടെ മരണമണി മുഴങ്ങി. പ്രത്യേകിച്ചും പാര്‍പ്പിടങ്ങള്‍ നിര്‍മ്മിച്ച് ഭവനരഹിതര്‍ക്കും മറ്റ് ആവശ്യക്കാര്‍ക്കും നല്കി
വരുന്ന നിര്‍മ്മാതാക്കളുടെ അന്ത്യമായി. അതിഭീമമായ ഉല്‍പ്പാദന
ചെലവും അതിനനുസരിച്ചുള്ള വില ലഭിക്കാത്തതും നിര്‍മ്മാതാക്കളെ കടക്കെണിയിലാക്കി.
കേരളത്തില്‍ ഏറ്റവും അധികം ആത്മഹത്യ നടക്കുന്നത് ചെറുകിട കെട്ടിട നിര്‍മ്മാതാക്കള്‍,
കരാറുകാര്‍ എന്നിവരുടെ ഇടയിലാണ്. ചെറിയ വീടുകള്‍ ആയാലും ആഡംബര ഹര്‍മ്യങ്ങള്‍
ആയാലും തൊഴില്‍ എടുക്കുന്നവര്‍ ഒന്നുതന്നെയാണ്. അവരുടെ വേതനവും തുല്യമാണ്.
ലാഭം കൊയ്യുന്നത് ഇടനിലക്കാരാണ്. നിര്‍മ്മാതാക്കളുടെ ദുരവസ്ഥ മുതലെടുത്ത് ചുരു
ങ്ങിയ വിലയ്ക്ക് ഫ്ളാറ്റുകള്‍ മൊത്തമായി എടുത്ത് മറിച്ചു വില്‍ക്കുന്നവരാണ് ഈ മേഖലയിലെ ചൂഷകര്‍. വായ്പയെയും മറ്റ് സാമ്പത്തിക ശ്രോതസ്സുകളെയും ആശ്രയിച്ച് പണി
ഏറ്റെടുത്ത് നടത്തുന്നവര്‍ കൊള്ള പലിശയുടെ കരാള വക്ത്രത്തിലും പെടുന്നു. ഇതില്‍
നിന്നും മോചനം ഇല്ലാതെ ജീവനൊടുക്കുകയാണ് അവസാനം സംഭവിക്കുന്നത്. സര്‍ക്കാരിന് വ്യക്തമായ ഒരു പാര്‍പ്പിട നയം ഇല്ലാത്തതും വിപണിയില്‍ ഇടപെടാന്‍ മടിക്കുന്നതും
ഭവന നിര്‍മ്മാണ മേഖലയുടെ തകര്‍ച്ച അനിവാര്യമാക്കി. എല്ലാവര്ക്കും വീട് എന്ന സ്വപ്നം
സാക്ഷാത്കരിക്കാന്‍ അഹോരാത്രം അധ്വാനിക്കുന്ന ഇവരുടെ കണ്ണീര് ആരും കാണുന്നില്ല.
യാതൊരുവിധ സര്‍ക്കാര്‍ സഹായവും ഇല്ലെന്നു മാത്രമല്ല, വന്‍തോതില്‍ ഉള്ള നികുതി
ബാധ്യത ഇവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുകയും ചെയ്യുന്നു. ഏറ്റവും വലിയ തൊഴില്‍
മേഖലയായ കെട്ടിട നിര്‍മ്മാണത്തെ പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെ
ടണം. നിര്‍മ്മാണ സാമഗ്രികള്‍ക്കും, അസംസ്കൃത വസ്തുക്കള്‍ക്കും വില ഇളവ് നല്‍കണം. പണി പൂര്‍ത്തിയായ ഭവനങ്ങള്‍ വിറ്റു പോകാത്ത അവസ്ഥയില്‍ ന്യായവില നല്കി
സര്‍ക്കാര്‍ ഏറ്റെടുത്ത് ഭവനരഹിതര്‍ക്ക് വിതരണം ചെയ്യാവുന്നതാണ്. ഉല്പാദന ചെലവും
ചെറിയൊരു ലാഭവും കണക്കാക്കി താങ്ങുവില ഉറപ്പാക്കണം. ഭൂമിയുടെയും കെട്ടിടങ്ങളുടെയും ന്യായവില നിശ്ചയിക്കുന്നത് സര്‍ക്കാര്‍ ആണല്ലോ. ആ വില വിപണിയില്‍ ലഭിക്കാതെ
വന്നാല്‍ പ്രഖ്യാപിച്ച ന്യായവിലക്ക് ഭൂമിയും വീടുകളും സര്‍ക്കാര്‍ ഏറ്റെടുക്കണം. മണ്ണില്‍
പണിയെടുക്കുന്ന നിര്‍മ്മാണ തൊഴിലാളികള്‍ക്ക് വരുമാനം ഉറപ്പുവരുത്തണം.